ഇംഗ്ലീഷ്
അറിയുന്നവർ മാത്രം കണ്ടാൽ മതി കേരളത്തിലെ ചലച്ചിത്രമേളയെന്ന തീരുമാനം
ധാർഷ്ട്യത്തിന്റെയും വിവരക്കേടിന്റെയും സാംസ്ക്കാരികാടിമത്തത്തിന്റെയും
പാരമ്യം കുറിക്കുന്നു. നമ്മുടെ സാംസ്ക്കാരികരംഗങ്ങളെ
നിയന്ത്രിക്കുന്നവർക്ക് ലക്ഷ്യബോധമോ കാര്യബോധം പോലുമോ ഇല്ലെന്നതിന്റെ
ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്.
മലയാള സിനിമയ്ക്ക് മലയാളം പേരുകള്‍ നിര്‍ബന്ധമാക്കണമെന്നും മലയാളം പേരുകളില്ലാത്ത ചിത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കേണ്ടതില്ലെന്നുമുള്ള നിർദ്ദേശങ്ങൾ മുമ്പുണ്ടായി. അത് മറ്റൊരസംബന്ധം. ഇംഗ്ലീഷ് പേരുകൾക്കും ഇംഗ്ലീഷ് രീതികൾക്കും പിന്നാലെ അന്ധമായി പായുന്നതിന്റെ മറുവശം മാത്രമാണത്. ആയിടെ ഞാൻ സൂചിപ്പിച്ചിരുന്നതുപോലെ, അവയ്ക്ക് സബ്സിഡി തടയുകയല്ല, മലയാളത്തനിമയുള്ള പേരുകൾക്കും സംസ്ക്കാരപോഷകമായ സിനിമകൾക്കും പ്രോത്സാഹനം നൽകുന്ന നടപടിയാണ് ഉണ്ടാവേണ്ടത്.
സിനിമയെ സ്നേഹിക്കുകയും അതാസ്വദിക്കുകയും ചെയ്യുന്നവർക്കെല്ലാം പ്രവേശനം സാധ്യമാവുന്നതാവണം നമ്മുടെ ചലച്ചിത്രമേളകൾ.
മലയാള സിനിമയ്ക്ക് മലയാളം പേരുകള്‍ നിര്‍ബന്ധമാക്കണമെന്നും മലയാളം പേരുകളില്ലാത്ത ചിത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കേണ്ടതില്ലെന്നുമുള്ള നിർദ്ദേശങ്ങൾ മുമ്പുണ്ടായി. അത് മറ്റൊരസംബന്ധം. ഇംഗ്ലീഷ് പേരുകൾക്കും ഇംഗ്ലീഷ് രീതികൾക്കും പിന്നാലെ അന്ധമായി പായുന്നതിന്റെ മറുവശം മാത്രമാണത്. ആയിടെ ഞാൻ സൂചിപ്പിച്ചിരുന്നതുപോലെ, അവയ്ക്ക് സബ്സിഡി തടയുകയല്ല, മലയാളത്തനിമയുള്ള പേരുകൾക്കും സംസ്ക്കാരപോഷകമായ സിനിമകൾക്കും പ്രോത്സാഹനം നൽകുന്ന നടപടിയാണ് ഉണ്ടാവേണ്ടത്.
സിനിമയെ സ്നേഹിക്കുകയും അതാസ്വദിക്കുകയും ചെയ്യുന്നവർക്കെല്ലാം പ്രവേശനം സാധ്യമാവുന്നതാവണം നമ്മുടെ ചലച്ചിത്രമേളകൾ.