ചിന്നം വിളി
ആന
വരുന്നേ, ആനവരുന്നേ
അമ്പാരിയുണ്ടേ
ആനപ്പുറത്തൊരു
ദേവനുമുണ്ടേ,
പൊന്നാലിലക്കുടയുണ്ടേ.
ചെണ്ട,
തിമില,യിടയ്ക്ക, മദ്ദളം
പഞ്ചാരിയുണ്ടേ
കോലും
കൊമ്പും കുഴലും വിളിയായ്
ഭൂതഗണങ്ങളുണ്ടേ
ആർപ്പോ
ഈർറോ കൂട്ടാൻ വമ്പെഴും
നാട്ടുകൂട്ടങ്ങളുണ്ടേ
നാട്ടിലെപ്പെണ്ണുങ്ങൾ,
പൈതങ്ങ,ളുത്സാഹ –
ച്ചാർത്തിതാ
കൂടെയുണ്ടേ.
ആന
വരുന്നേ, ആനവരുന്നേ
അമ്പാരിയുണ്ടേ
ആനപ്പുറത്തൊരു
ദേവനുമു,ണ്ടത്
ഞാനാണ്
,ഞാൻ, ഞാൻ, ഞാൻ!
മേളപ്പെരുക്കവുമാർത്തുവിളികളു
–
മെന്റെയോങ്കാരമല്ലോ.
ആനയും
ദേവനും ഞാനുമുലകവു -
മൊന്നുതാ,നുത്സവം
താൻ.
ഉത്സമേളം
തിമിർത്തതിൽ മൂവുല –
കൊക്കെയും
നർത്തനമായ്;
ആന വരുന്നേ, ആനവരുന്നേ
അമ്പാരിയുണ്ടേ.
തീവെട്ടിത്തീ
പടർന്നാക്രാന്തചിത്തനായ്
ആനയുലഞ്ഞുവല്ലോ;
ആനയിടഞ്ഞല്ലോ,
ചിന്നംവിളിയിൽ
കോവിൽ
വിറകൊള്ളുന്നേ
കോലും
കൊമ്പും തീവെട്ടിയുമായി –
ട്ടാളുകളോടുന്നേ
ഇടംകാലടിയിൽപ്പിടഞ്ഞ
പാപ്പാന്റെ
വിളിപോലും
പൊങ്ങീല്ല,
വലംകാലടിയിലമർന്ന
പൂജാരിയെ
ഭഗവാനും
കണ്ടില്ല,
കൊമ്പിൽക്കോർത്ത
ജഡവുമായ് വമ്പൻ
അമ്പലം
ചുറ്റുന്നേ
ആനയിടഞ്ഞിട്ടാളുമെതിച്ചി
–
ട്ടാകെയും
ചോരക്കളം.
നാട്ടിലെപ്പെണ്ണുങ്ങൾ,
പൈതങ്ങൾ, പൂരുഷ –
രാർത്തലച്ചോടുന്നേ
നാട്ടുകൂട്ടങ്ങളും
ഭൂതഗണങ്ങളു –
മൊപ്പാരം
കൂട്ടുന്നേ
ആന
വരുന്നേ, ആനവരുന്നേ
നാട്
മുടിഞ്ഞുവല്ലോ
ആനയും
ദേവനും ഞാനുമോങ്കാരവും
നാലായ്ത്തെറിച്ചുവല്ലോ
നാടിന്റെ
മിഥ്യയിൽ കാടിന്റെ സത്യങ്ങൾ
വീണുചിതറുമ്പോൾ
ആനയെയാനയായ്,
കാടിനെ കാടായി
നാടിനെ
നാടായി,
നമ്മളെ
നമ്മളായ്ക്കാണുമോങ്കാരമായ്
ചിന്നം
വിളിയുയർന്നൂ.
No comments:
Post a Comment