Thursday, September 26, 2013

ജർമ്മനിയിൽ ഒരു വേനൽക്കാലത്ത് - 1

ജർമ്മനിയിൽ ഒരു വേനൽക്കാലത്ത്
കാലം, വേഷം, ഭാഷ, അതിജീവനം
എസ്. രാജശേഖരൻ
രു മഞ്ഞ്കാലത്ത് വന്നുപോയതിനുശേഷം ഇപ്പോഴിത് ജർമ്മനിയിലേക്കുള്ള രണ്ടാം വരവാണ്മഞ്ഞും തണുപ്പും പ്രകൃതിയെ കാർന്നുതിന്നതിന്റെ അവശിഷ്ടങ്ങളായിരുന്നു അന്ന് കാണാൻ കഴിഞ്ഞിരുന്നത്മഞ്ഞിന്റെ വെൺപട്ട് പുതച്ചുറങ്ങുന്ന ചെടികളും മരങ്ങളും വീടുകളും കാറുകളും മറ്റും അകലക്കാഴ്ചയ്ക്കിമ്പമേകുമെന്നിരുന്നാലും അനുഭവത്തിൽ അത് കോച്ചിവലിക്കുന്നത് തന്നെയായിരുന്നുഉൾക്കുളിര് എന്നും മറ്റുമുള്ള പ്രയോഗങ്ങൾ എത്രമാത്രം പ്രാദേശീയമാപരിമിതിയുൾക്കൊള്ളുന്നതാണെന്നും അപ്പോഴാണറിയുന്നത്.  ഉൾക്കുളിരെന്നല്ലഏത് കുളിരും പുളക മേകുക ഉഷ്ണമേഖലാരാജ്യങ്ങൾക്ക് മാത്രമാണ്യൂറോപ്യൻ നാടുകൾ പോലുള്ള ശൈത്യരാജ്യങ്ങൾക്ക് പുളകമേകാൻ കുളിരല്ലചൂട് തന്നെ വേണ്ടിവരും.  അതു കൊണ്ട് ഊഷ്മളതയിലാണ് അവർ ആഹ്ലാദം കണ്ടെത്തുകഅങ്ങനെ Warm welcome -ഉം  Warm regards -ഉം ഒക്കെ ശൈത്യരാജ്യങ്ങളുടെ പ്രത്യാശയാണ് മുന്നിൽക്കൊണ്ടു വരുന്നത്.  കഥയറിയാതെ പാശ്ചാത്യരെ പിൻതുടർന്ന് നമ്മുടേതു പോലുള്ള ഉഷ്ണരാജ്യങ്ങളിൽ  ‘ഊഷ്മള മായ  സ്വാഗതം’ പറയുന്നവരെ പത്തൽ വെട്ടി അടി ക്കേണ്ടിവരും!
ശൈത്യരാജ്യങ്ങളെ സംബന്ധിച്ച് വേനൽക്കാലമാണ് ഹൃദ്യംഇവിടത്തെ ഓരോ മഞ്ഞുകാലവും മറുവശത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന വേനലിനെ സ്വപ്നം കാണുന്നു.
എന്നാൽ ഈ വർഷത്തെ മഴക്കാലം വേനലിന്റെ കാലപരിധിയിലേക്കും കുതിച്ചുകയറുകയാണ് ചെയ്തത്മെയ് പകുതിയോടെ എത്തേണ്ട വേനൽ ജൂണവസാനമായിട്ടും വന്നെന്ന് പറഞ്ഞുകൂടാവേനലിന്റെ നല്ലൊരു ഭാഗം മഴക്കാലം കവർന്നെടുത്തുവേനലിന്റെ മധ്യത്തിലെത്തേണ്ട സമയ മായിട്ടും മഴയ്ക്ക് ഇതുവരെ അറുതിയായിട്ടുമില്ലനട്ടുച്ചയ്ക്കും കുളിർന്ന് വിറയ്ക്കുന്ന അവസ്ഥതന്നെ പലപ്പോഴും തുടരുന്നു.
എന്നാൽമറുപക്ഷത്ത് പകലിന്റെ കടന്നേറ്റം  ഇവിടെ ഈ കാലത്ത് വർധിക്കുകയാണ് ചെയ്യുന്നത്ജൂൺ 14-ന് വൈകിട്ട് ഏഴുമണിയോടെ മ്യൂണിക്ക് വിമാനത്താവളത്തിലിറങ്ങി അവിടത്തെ നടപടികളെല്ലാം കഴിഞ്ഞ് ഞാനും സീതമ്മാളും എട്ടേമുക്കാലോടെ വീട്ടിലെത്തുമ്പോഴും ഇവിടെ പകലാണ്അടുത്ത ദിവസങ്ങളിൽ പകൽ പിന്നെയും നീണ്ടുഇപ്പോൾ സന്ധ്യയാകാൻ പത്തുമണിയാകുമെന്നതാണ് സ്ഥിതിഅതായത് നമ്മുടെ രാത്രി ഒന്നര മണിവെളുപ്പിന് അഞ്ച് മണിക്ക്മുമ്പുതന്നെ വെള്ളവിരിച്ച് പകലെത്തുകയും ചെയ്യുംപകലേറിയും സൂര്യൻ കുറഞ്ഞുമുള്ള സമയത്തിന്റെ ഈ കളി നമുക്ക് അപരിചിതമെങ്കിലും ഇവിടത്തുകാർക്ക് ഒട്ടും അസ്വാഭാവികമല്ല.ഓരോ വർഷവും അവരതിനെ സ്വീകരിക്കുന്നതാണല്ലോ.
പ്രകൃതിയെയും അത് നൽകുന്ന പ്രാതികൂല്യങ്ങളെയും അവയുടെ മുഖവിലയിൽത്തന്നെ ഉൾക്കൊള്ളാനും എതിരേൽക്കാനുമാണ് ഇവിടത്തുകാർ ശ്രമിക്കുകഅവരുടെ വേഷവും പെരുമാറ്റവും ജീവിതവുമെല്ലാം പ്രകൃതിയോടുള്ള സ്വാഭാവികപ്രതികരണങ്ങളാണ്.  ഞങ്ങളിവിടെ വന്നതിനുശേഷം ചുരുക്കം ചില ദിവസങ്ങളിൽ സാമാന്യം നല്ല വെയിലും അതിന്റെ പരിമിതമായ ചൂടും അനുഭവപ്പെട്ടു. ആ മാറ്റം പെട്ടെന്നുതന്നെ ആളുകളുടെ വേഷവിധാനത്തിലും പ്രകടമായിരുന്നുവസ്ത്രങ്ങളുടെ എടുത്തുകെട്ടില്ലാതെ  പുറത്തിറങ്ങാൻ കിട്ടിയ അസുലഭാവസരം അവരാഘോഷിക്കുകയായിരുന്നു.അല്പമാത്രവസ്ത്രരായി സഞ്ചരിക്കുന്ന ആളുകളെവിശേഷിച്ചും സ്ത്രീകളെ ,എവിടെയും കാണാമായി രുന്നുനിരത്തുകളിലും മാളുകളിലും ബസ്സുകളിലും ട്രാമുകളിലും ട്രെയിനുകളിലുമെല്ലാംഎന്നാൽ അത് മാറി ഒരു ദിവസം കൊണ്ട് മഴയും തണുപ്പുമായപ്പോൾ  പെട്ടെന്നെല്ലാവരും മഴക്കാലവേഷങ്ങളിലേക്ക് ചേക്കേറിഷൂസും പാന്റും കോട്ടുമെല്ലാം അവരുടെ രീതിയായിമഴയായാലും മഞ്ഞായാലും തണുപ്പാ യാലും അവയ്ക്കനുസൃതമായ വസ്ത്രങ്ങൾ സ്വീകരിച്ച് പ്രതിരോധിക്കുകയും അവയെയൊന്നും    കൂസാതെ സ്വന്തം ജീവിതവഴികളിലൂടെ  ചരിക്കുകയും ചെയ്യുന്നതിലൂടെ പ്രകൃതിപ്രാതികൂല്യങ്ങൾക്കും അതീതമായി നിൽക്കാൻ കഴിയുന്ന മനുഷ്യനെ അവർ കാണിച്ചുതരുന്നുവസ്ത്രധാരണം അവരെ സംബന്ധിച്ചിടത്തോളം എന്തിന്റെയെങ്കിലും പ്രകടനമെന്നതിനെക്കാൾ നിലനില്പിന്റെ പ്രതികരണ മാണ്അതുകൊണ്ട് യൂറോപ്യന്മാരുടെ വേഷവിധാനമായി നാം കരുതുന്ന ‘കോട്ടും സ്യൂട്ടും’ അവരുടെ ആർഭാടത്തിന്റെയോ വെറും പ്രകടനത്തിന്റെയോ ഭാഗമല്ലഅത് നിലനില്പിന്റെ ഭാഗം തന്നെയാണ്.ഇതൊന്നും മനസ്സിലാക്കാനാവാതെയാണ് നമ്മളിൽ പലരും വെറും യൂറോപ്യൻ അടിമത്തബോധ ത്തിൽ വീണ് മാന്യതയുടെ ലക്ഷണമായി കോട്ടും സ്യൂട്ടും മറ്റും പേറുന്നത്കോടതികളിലും സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രത്യേക ചടങ്ങുകളിലും മറ്റും ഔദ്യോഗികവേഷമായി അവയെ ഇന്നും പേറുന്നത്പല വിദ്യാഭ്യാസസ്ഥാപനങ്ങളും അവരുടെ യൂണിഫോമായി ഇത് അടിച്ചേല്പിക്കുന്നത്അധിനിവേശഭാരംകൊണ്ട് മനസ്സ് മരവിച്ച മലയാളിമലയാളിയോട് ആശയ വിനിമയം നടത്തുന്നതിന് ഇംഗ്ലീഷിനെ മാധ്യമമാക്കുന്നതു പോലെതന്നെ അശ്ലീലമാണ്, കഥയറി യാതെ പൊയ്ക്കോലം കെട്ടുന്ന ഈ നടപടിഅടിമത്തത്തിന്റെ ആനന്ദലഹരിയിലാറാടാൻ നമുക്ക് തെല്ലും ജാള്യമില്ല!.
ഇവിടെ നാം ഇതിന്റെ ഒരു മറുതലയും  കാണുന്നുഎവിടെപ്പോയാലും ജർമ്മൻഭാഷയി ലല്ലാതെ ഒരു ബോർഡോ അറിയിപ്പോ കുറിപ്പോ എങ്ങും കാണാനാവില്ല (ആ സമീപനത്തെ പൂർണമായും അനുകൂലിക്കാനാവില്ലെന്നിരുന്നാലും). അവർ അവരുടെ പ്രകൃതിക്കൊത്ത് അവരുടെ ഭാഷയിലൂടെ തലയുയർത്തിനിന്ന്  അവരുടെ ജീവിതം നയിക്കുന്നുരണ്ട് യുദ്ധങ്ങൾ ഏല്പിച്ച സമഗ്രമായ തകർച്ചയും ലോകത്തിൽനിന്ന് ഏറ്റുവാങ്ങേണ്ടിവന്ന മുഴുശത്രുതയും നേരിടേണ്ടിവരു മ്പോഴും അജയ്യമായ ശക്തിയായി നില കൊള്ളാൻ അവരെ പ്രാപ്തരാക്കുന്നത്  മറ്റൊന്നുമല്ലഉന്നതമായ ആത്മബോധം നേട്ടങ്ങളുടെയെന്നപോലെ വിനാശങ്ങളുടെയു പാരംയത്തിലേക്ക് മനുഷ്യനെ എങ്ങനെ നയിക്കാമെന്നും അവർ സ്വയം ഉദാഹരിച്ചുതന്നുശാസ്ത്രനേട്ടങ്ങൾക്കുപുറമേപലതുമുണ്ട് ജർമ്മനിക്ക് നമ്മെ അറിയിക്കാനായി.








2 comments:

  1. വായിക്കുന്നു.

    കാലാവസ്ഥയും വേഷങ്ങളും തമ്മിലുള്ള ബന്ധമറിയാത്ത വേഷം കെട്ടുകാർ മീനവെയിലിൽ പോലും ടൈ കെട്ടി നടക്കുന്ന രംഗം ഓർമവരുന്നു.

    ReplyDelete