പഠിച്ച മലയാളികളിലേറെയും കേരളത്തിനുപുറത്തെന്ന് പഠനങ്ങ
ൾ. അതിൽ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്നല്ല, അതിൽ നാം അഭിമാനിക്കുകയും ചെയ്യും. പിറക്കുന്ന ഓരോ കുട്ടിയെയും ഡോക്ടറോ എഞ്ചിനീയറോ ആക്കി നാടുകടത്താനുള്ള വ്യഗ്രതയിലാണ് മാതാപിതാക്കളിന്ന്. നമ്മുടെ ജീവിതത്തെയും നാടിനെയും മക്കളെയും മറന്ന് നാം എന്താണ് തേടുന്നത്? നേടുന്നത്?
പ്രകൃതിവിഭവങ്ങളിലെന്നതുപോലെ മനുഷ്യവിഭവങ്ങളിലും മുന്നിട്ടുനിൽക്കുന്ന നാടാണ് കേരളം. എന്നാൽ ഈ വിഭവസമൃദ്ധിയെ വേണ്ടവണ്ണം ഉപയോഗിക്കാൻ നമ്മുടെ വിദ്യ്യാഭ്യാസത്തിനോ ജീവിതക്രമത്തിനോ കഴിയുന്നില്ല. അവയുടെ സംവിധാനത്തിൽ ഇങ്ങനെയൊരു ചിന്ത കടന്നുവരുന്നതേയില്ല! നമ്മുടെ സമ്പത്തും മനുഷ്യശക്തിയാകെയും വിനിയോഗിച്ച് പരമപ്രാധാന്യം നൽകി നാം നിർവഹിക്കുന്ന വിദ്യാഭ്യാസം അല്പലാഭത്തിനുവേണ്ടി മറുനാടുകൾക്ക് വിൽക്കുമ്പോൾ നാം നമ്മെത്തന്നെയും നാടിനെയും നമ്മുടെ മക്കളെയും ശൂന്യതയിൽത്തള്ളുകയാണ് ചെയ്യുന്നത്. നമ്മുടെ നാടിനും നമുക്കും കിട്ടേണ്ട അപാരമായ സാധ്യകൾ അവഗണിക്കുകയും ചെയ്യുന്നു.
ഇതിന് അറുതിവന്നേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസവും ജീവിതവും മറ്റാർക്കും വേണ്ടിയല്ല, നമുക്കുവേണ്ടിത്തന്നെ നാം രൂപപ്പെടുത്തണം.
നമ്മുടെ ആവശ്യം കഴിഞ്ഞുള്ളവർ മാത്രമാകണം വെളിയിൽ പോകുന്നത്.തൊഴിൽതെണ്ടിപ്പടയെ പടയ്ക്കുകയല്ല, നാടിന്റെ സാധ്യകൾകണ്ട് പണിയെടുക്കാൻ പ്രാപ്തരായവരെ സൃഷ്ടിക്കുകയാണ് നാം ചെയ്യേണ്ടത്.
Monday, July 23, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment